2013 ഒക്‌ടോബർ 25, വെള്ളിയാഴ്‌ച

ഒഴുക്ക്



അതിരുകള്‍ കളഞ്ഞുപോയവളുടെ നീണ്ട നിലവിളിയിലൂടെയാണ് 

അതിരുകളില്ലാത്ത ശൂന്യതയുടെ ചിരി ഞാന്‍ സ്വന്തമാക്കിയത്...
ഹൃദയത്തില്‍ നിന്നും ചീന്തിപ്പോയ ഒരു ചുവന്ന ദളത്തെ തിരഞ്ഞലഞ്ഞപ്പോഴാണ് 
ചിതറിപ്പോയ ദളങ്ങളുടെ വെളുത്ത സ്വാതന്ത്ര്യം സ്വായത്തമാക്കിയത്......
പച്ചിലക്കാടുകളില്‍ ഭ്രഷ്ട്ടു കല്‍പ്പിക്കപ്പെട്ട ഊതനിറമുള്ള ഒരില, 
പുഴുക്കുത്തേറ്റിട്ടും പുലമ്പലുകളേതുമില്ലാതെ നദിയില്‍ നിന്നും നദിയിലൂടെ വെറുതെ ഒഴുകുന്നു.....

1 അഭിപ്രായം: