2013 ഒക്‌ടോബർ 24, വ്യാഴാഴ്‌ച

നിഴലും വെളിച്ചവും



ജയിലറകളുടെ ഒടുവിലത്തെ അഴികളില്‍
നീ സ്വയം നഷ്ട്ടപ്പെടുത്തുമ്പോള്‍
മണ്ണില്‍ നിന്‍റെ അവസാനനിഴലും
മായ്ക്കപ്പെടുകയാണെന്നു
നീ അറിഞ്ഞിരുന്നില്ല; ഞാനും

നിഴലുകള്‍ ഇഴപിരിഞ്ഞു കീറിപ്പോയപ്പോള്‍
നീ നിഴല്‍പാതി,
മടങ്ങിയത് കല്ലറയ്ക്കുള്ളിലേക്ക്,
ഞാന്‍ മറുപാതി
കല്ലറയ്ക്ക് മുകളിലേക്കും!

ഇരുട്ടിലെങ്ങെവിടെയോ ചിതറിവീണ
ഒടുവിലത്തെ കണ്ണുനീര്‍തുള്ളിയുടെ
തീരാ ആഴങ്ങളില്‍ നി്ന്‍റെ പ്രതിച്ഛായ

ഇല്ലാ മുഖംമൂടി ധരിച്ചെത്തി
നീ ആദ്യമെന്നെ ഭയപ്പെടുത്തി
പിന്നീട്, ഇരുട്ടില്‍ ....
നിന്‍റെ മുഖംമൂടി ധരിച്ചെത്തി;
ധാരാളം പൊയ്മുഖങ്ങള്‍

അവരില്‍ നിന്നെ തിരയുമ്പോള്‍
നിന്‍റെ അസ്ഥികള്‍ പൊടിഞ്ഞ
കല്ലറയ്ക്കു മുകളിലാണിരിക്കുന്നതെന്ന്
ഞാനൊരിക്കലുമറിഞ്ഞിരുന്നില്ല!

നിന്‍റെ കനവുകള്‍ പൊടിഞ്ഞ
കഴലുകള്‍ക്കു മീതെ
നി്ന്‍റെ നിഴലും വെളിച്ചവും
തേടി നടക്കുന്നു ഞാനിപ്പോഴും....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ