2013 ഒക്‌ടോബർ 24, വ്യാഴാഴ്‌ച

ഉന്മാദം


ഞാന്‍ ഉന്മാദം
സമകാലത്തെക്കുറിച്ചെന്തിനുത്ക്കണ് ഠ
ഞാന്‍ കാലത്തെ അതിലംഘിച്ചോരുന്മാദം
നിങ്ങള്‍ക്കും മുന്നേ പിറന്നു,
തുടരുന്നൂ നിങ്ങള്‍ക്കുശേഷവും...

ഒരിക്കല്‍ സുഗതകുമാരിയുടെ രാത്രിമഴയായ്
ചിരിച്ചും കരഞ്ഞും പിറുപിറുത്തും...

മറ്റോരിക്കല്‍ അന്ത്യയാമത്തില്‍ ,
ഇരുപത്തിമൂ ന്നാം പുരുഷനില്‍
പൂര്‍ണ്ണത തേടിയലഞ്ഞു,
പതിനെഴുകാരന്റെ പുരുഷത്വത്തിന്‍ -
രക്തച്ചോരിച്ചിലില്‍ മുക്തി തേടിയവള്‍ ....
പ്രണയസ്വത്വത്തിനു മൂടുപടമണിഞ്ഞവള്‍
ഞാൻ കമലയിലെ ഉന്മാദം

'കല്ലിലുയിര്‍ത്ത ശില്പ്പചാതുര്യമേ
സ്രഷ്ടാവിനു മുന്നില്‍ ഇനിയും നീ മൌനിയോ?'
ഞാന്‍ നിന്റെ മുട്ടുടച്ച മൈക്കിള്‍ ആഞ്ചലോ .....
അങ്ങനെയുമെന്നുന്മാദം

ക്രൂശിതനാം ക്രിസ്തുവിനോട് കയര്‍ത്തവന്‍
ചുഴലിയാല്‍ച്ചുറ്റപ്പെട്ടവന്‍ ,
നാടുകടത്തപ്പെട്ടവന്‍
ലോകം മുഴുവന്‍ നല്‍കിയാലും
ഉന്‍മാദത്തിലൊരു തുള്ളിപോലും
പങ്കുവയ്ക്കാത്തവന്‍
ഞാന്‍ ദാസ്ത്യ്വ്സ്കി

പ്രണയിനിക്ക് ചെവി പകുത്തു,
തന്നെത്തന്നെ കൊന്ന വാന്‍ഗോഗിന്റെ
കരിഞ്ഞ സൂര്യകാന്തി...
സോക്രട്ടീസിന്റെ വിഷം...
ഹിറ്റ്ലറുടെ തീരാക്കുരുതി....
കീറ്റ്സിന്റെ ഫിറ്റ്സ്....
ഞാന്‍ മരണാനന്തരം അംഗീകരിക്കപ്പെട്ടവൻ 

ഇക്കാലം ഗൌരി
പ്രണയത്തില്‍ അതിര്‍വരമ്പുകളെ തകര്‍ത്തവള്‍
മൂടുപടം കീറി പുറപ്പെട്ടു പോയവള്‍
കാറ്റായും കടലായും ശിലയായും ഉയര്ത്തപ്പെട്ടവള്‍ ....

കാലമേ കണ്ടുകൊള്‍ക,
നിന്നെ മറികടന്നിനിയും
നിങ്ങളിലൂടെ തുടര്‍ന്നുകൊണ്ടേയിരിക്കും
ഞാന്‍ ഉന്മാദം.....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ