2013 ഒക്‌ടോബർ 24, വ്യാഴാഴ്‌ച

മരണക്കുരുക്ക്



രാവും പകലും നെടുകെപ്പിളര്‍ക്കുന്ന ത്രിസന്ധ്യയില്‍
പ്രതിധ്വനിക്കുന്ന ബാങ്കുവിളികള്‍
എന്റെ ആത്മാവിന്റെ നേരിപ്പോടുകളില്‍ നീറിപ്പിടിക്കുന്നു
വഴിതെറ്റിയ നിലാപ്പക്ഷികളുടെ ഒടുങ്ങാത്ത നിലവിളികള്‍ പോലെ...

ഭൂമിയിലെ, എന്റെ ഒടുവിലത്തെനിഴലും മായ്ച്ചുകളഞ്ഞ
ചതിയുടെ ഓടുങ്ങാപ്പക
എന്റെ ഇനിയും പൊടിഞ്ഞുതീരാത്ത
അസ്ഥികളില്‍ തീകൊരിയിടുന്നു

അഴുകിപ്പോയ ശരീരത്തെ വേര്‍പെടാനാവാതെ
വെന്തുകൊണ്ടിരിക്കുന്നീ ആത്മം...

ഷടങ്കത്തില്‍ ബലി തെറ്റിയൊരു കാക്ക
വഴിമറന്നു കാഞ്ഞിരത്തില്‍ ചിറകിട്ടടിക്കുന്നു
മന്ത്രം തെറ്റിപ്പോയൊരു മണി,
മരണക്കുരുക്കില്‍ സ്വരമുടഞ്ഞു തൂങ്ങിപ്പിടയുന്നു...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ